02/01/2016
ആദരാഞ്ജലികൾ.................................
മുതിർന്ന സിപിഐ നേതാവ് എ.ബി.ബർദൻ (91) അന്തരിച്ചു.
ഡൽഹി ജെ.ബി. പന്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. 1996 മുതൽ 2012 വരെ സിപിഐ ജനറൽ സെക്രട്ടറിയായിരുന്നു.
നേതൃശേഷിയും ധിഷണയും ഒത്തുചേർന്ന നേതാവായിരുന്നു എബി ബർദാൻ...
കുറിക്കുകൊള്ളുന്ന വിമർശനം വാക്കുകളിലൊളിപ്പിച്ച ബർദന്റെ ശ്രദ്ധേയമായ പ്രസംഗം അദ്വാനിയുടെ രഥയാത്രയെ പ്രതിരോധിക്കുമ്പോഴായിരുന്നു. രഥയാത്രയെ പിന്തുടർന്ന് ആനന്ദ് പട്വർധൻ പകർത്തിയ ഡോക്യുമെന്ററിയിലൂടെ ആ വാക്കുകൾ മുഴങ്ങിക്കേട്ടു....
അയോധ്യയും അധികാരവും ലക്ഷ്യമാക്കിയുരുണ്ട ഒരു രഥം തടഞ്ഞു നിർത്തേണ്ടതിന്റെ ആവശ്യകതയറിഞ്ഞ് പ്രതിരോധങ്ങൾ രൂപപ്പെട്ട നാൾ. ഇടതുപക്ഷത്തിന്റെ ആഹ്വാനം ചെവികൊണ്ട് രഥയാത്രക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾ ബിഹാറിലെ പട്നയിലേക്ക് മാർച്ച് ചെയ്തു. പ്രതിഷേധറാലിയെ അഭിസംബോധനചെയ്തത് എബി ബർദനായിരുന്നു, രാമന്റെ പേരിൽ രാജ്യത്തുടനീളം ഒരു രാഷ്ട്രീയക്കാരൻ രഥമുരുട്ടുന്നതെന്തിനെന്ന് ബർദൻ ചോദിച്ചു.
വിലക്കയറ്റം ആകാശത്തോളം ഉയർന്നിരിക്കവേ, രോഗവും നിരക്ഷരതയും നിലനിൽക്കവേ, ആകെയുള്ള പ്രശ്നം പള്ളിയും അമ്പലവുമാണോയെന്ന് വിമർശിച്ചു. 88 ൽ നിന്ന് 188 ആക്കി സീറ്റുയർത്താനുള്ള തന്ത്രങ്ങളെ തടഞ്ഞുനിർത്തുമെന്നും ഉറക്കെ പ്രഖ്യാപിച്ചു. വീണ്ടും വെറുപ്പിന്റെ രാഷ്ട്രീയം വാർത്തയാകുന്ന വേളയിൽ തന്നെ ബർദാന്റെ വിടവാങ്ങലും വാർത്തയാകുന്നതെന്നത് യാദൃശ്ചികം...
നിലപാടുകളിലെ കാർക്കശ്യവും തോരാത്ത പോരാട്ട വീര്യവും..............
കര്ക്കശനിലപാടും കെടാത്ത പോരാട്ട വീര്യവുമായി അവസാന നാള് വരെ കര്മ്മനിരതനായ കമ്മ്യൂണിസ്റ്റായിരുന്നു എ.ബി ബര്ദന്. 1996ല് ജനറല് സെക്രട്ടറി പദമേറ്റെടുത്ത ബര്ദന്റെ നേതൃത്വപാടവമാണ് മുന്നണി പരീക്ഷണത്തിന്റെ കാലത്ത് സിപിഐക്ക് ദേശീയ പ്രസക്തി നേടിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് പാര്ട്ടികള് ഒന്നിക്കുന്ന ചുവന്ന പ്രഭാതമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നാള് വരെ ഈ സഖാവ്.
അര്ധേന്ദു ഭൂഷണ്ബര്ദന്, പാര്ട്ടിക്ക് മുന്പേ ജനിച്ച് പാര്ട്ടിക്കൊപ്പം വളര്ന്ന് സ്വന്തം ജീവിതം പാര്ട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റ്. ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളി. ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന പാഠമായിരുന്നു ഈ സഖാവിന്റെ ജീവിതം.
ഇപ്പോള് ബംഗ്ളാദേശിലുള്പ്പെട്ട സില്ലറ്റില് 1925 സെപ്തംബര് 25നായിരുന്നു ജനനം.
പഠനത്തിനായി നാഗ്പൂരിലെത്തിയ ബര്ദന് 20ാം വയസ്സില് സ്റ്റുഡന്റ് ഫെഡറേഷന്റെ ദേശീയ സെക്രട്ടറിയായി. പിന്നീട് എ.ഐടിയുസി ജനറല് സെക്രട്ടറിയായി.കേരളത്തില്ഇ.എം. സര്ക്കാര് അധികാരത്തിലേറിയ 57ല് നാഗ്പൂര്വെസ്റ്റില്നിന്ന് ബര്ദന് മഹാരാഷ്ട്രാ നിയമസഭയിലെത്തി. 1964ലെ പിളര്പ്പില് സിപിഐയില് ഉറച്ച് നിന്ന ഈ നേതാവ് 1978ല് ദേശീയ നിര്വ്വാഹക സമിതിയിലംഗമായി.
തൊണ്ണൂറുകളുടെ തുടക്കത്തില് പ്രവര്ത്തന മേഖല ഡല്ഹിയിലേക്ക് മാറ്റിയ ബര്ദന് എല്. കെ അഡ്വാനിയുടെ രഥയാത്രയെ ശക്തമായി എതിര്ത്ത് രാജ്യത്തിന്റെ മതേതര ശബ്ദമായി.
1996ല് ഐക്യമുന്നണി സര്ക്കാരില് ആഭ്യന്തര മന്ത്രിയാകാന് ഇന്ദ്രജിത് ഗുപ്ത ജനറല് സെക്രട്ടറി പദമൊഴിഞ്ഞപ്പോള് ആസ്ഥാനത്തേക്ക് ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ബി ബര്ദന് . ...!
കമ്മ്യൂണിസ്റ്റ് പാര്ട്ടി ആദ്യമായി കേന്ദ്ര ഭരണത്തില് പങ്കാളികളായപ്പോഴും തുടര്ന്ന് വാജ്പേയ് സര്ക്കാരിന്റെ കാലത്തും 2004ല് യുപിഎ സര്ക്കാരിനെ ഇടത് പാര്ട്ടികള് പിന്തുണച്ചോഴും ആണവ കരാറിന്റെ പേരില് പിന്തുണ പിന്വലിച്ചപ്പോഴുമെല്ലാം നിര്ണ്ണായക തീരുമാനങ്ങള് ബര്ദന്റേതായിരുന്നു....!
അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനായിരുന്ന ബര്ദന് നന്ദിഗ്രാം സിംഗൂര് വിഷയങ്ങളില് എതിരാളികളെക്കാളധികം സിപിഎംനെ വിമര്ശിച്ചു.
2012ല് ജനറല് സെക്രട്ടറി പദമൊഴിഞ്ഞിട്ടും പാര്ട്ടികളുടെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ ഇടത് പാര്ട്ടികളുടെയും നേതാവായി തുടര്ന്നു ഈ യഥാര്ഥ കമ്മ്യൂണിസ്റ്റ്..