10/01/2024
"Nyay" യാത്ര ആരംഭിക്കുന്നു
https://chat.whatsapp.com/7nurz1ShSpJ3g1YAzMGRAf
വ്യാജ രേഖ ചമക്കലും , അധികാര ദുർവിനിയോഗവും അവസാനിപ്പിക്കുക.
വന്ദേ ഭാരത് മിഷൻ / ചാർട്ടേർഡ് വിമാന അഴിമതി അന്വേഷിക്കുക ,
ഇന്ത്യൻ സ്കൂൾ അഴിമതി അന്വേഷിക്കുക
എംബസ്സികളിലെ ICWF അഴിമതി അന്വേഷിക്കുക.
ഇന്ത്യക്കാരെ വിദേശങ്ങളിൽ ജയിലിൽ ആക്കുന്നത് അവസാനിപ്പിക്കുക
പാക്കിസ്ഥാനികളെ സഹായിക്കാൻ ഇന്ത്യക്കാരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക
രാജ്യദ്രോഹികളെ വിദേശകാര്യ വകുപ്പിൽ നിന്നും നീക്കം ചെയ്യുക
വിദേശകാര്യ മന്ത്രി രാജി വച്ച് സിബിഐ അന്വേഷണം നടത്തുക.
കോടതി വിധികളെ മാനിക്കുക ,
ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുക.
അരാജകത്വം അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങൾക്ക് വേണ്ടി ഇന്ത്യൻ പേരെന്റ്സ് ഫോറം ഫൗണ്ടറും , അഴിമതി വിരുദ്ധ സഖ്യത്തിന്റെ കോർഡിനേറ്ററും , ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കും വിധം അഴിമതിയും പാക്കിസ്ഥാൻ പ്രീണനവും നടത്തുന്നതിനെതിരെ പ്രതികരിച്ചതിന്റ പേരിലും, കോവിഡ് മഹാമാരിയുടെ സമയത്തു വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ ഗർഭിണികൾക്കും അസുഖ ബാധിതർക്കും അനുവദിച്ച സീറ്റുകൾ മറിച്ചു വിറ്റത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലും വര്ഷങ്ങളോളം സൗദി അറേബ്യയിൽ ജയിൽ വാസം ഉൾപ്പെടെ പീഡനങ്ങൾ അനുഭവിച്ച , അഴിമതി വിരുദ്ധ പോരാളി, രാജ്യ സ്‌നേഹി , ശ്രീ ഡൊമിനിക് സൈമൺ, പതിനൊന്നാം തിയതി വൈകിട്ട് അഞ്ചു മണിക്ക് പാലാ ഗാന്ധി പ്രതിമക്ക് മുൻപിൽ നിന്ന്, NYAY YATHRA ആരംഭിക്കുന്നു.
പാലാ സ്വദേശിയെ സൗദിയിൽ സിറിയക്കാരനെ കൊണ്ട് കേസ് കൊടുത്തു ജയിലിലിട്ട ഇന്ത്യൻ എംബസിയോട് തന്നെ, ഈ കേസ് മൂലമുണ്ടായ പ്രശ്നങ്ങൾ മാറ്റാൻ ഇന്ത്യൻ എംബസിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശിച്ച് കൊണ്ട് വേണ്ട നിയമ സഹായം ഉൾപ്പെടെ നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ആ ഉത്തരവിന് ഘടക വിരുദ്ധമായി,ഡൊമിനിക് സൈമണെ എത്രയും വേഗം നാട്ടിൽ എത്തിക്കണം എന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട് എന്ന്, സൗദി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു, ഡീപോർട് ചെയ്യുകയാണ് എംബസി ചെയ്തത്
വന്ദേഭാരത മിഷൻ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്, തുടങ്ങിയവയിലെ അഴിമതിയെയും, ഗർഭിണികൾ, രോഗികൾ, നിരാശ്രയരായ തൊഴിലാളികൾ എന്നിവരെ സഹായിക്കണം എന്ന ഡൽഹി, കേരള ഹൈ കോടതികളുടെ വിധികൾ നടപ്പാക്കാത്തിനെയും ചോദ്യം ചെയ്ത വിവരാവകാശ അപേക്ഷകൾ നൽകുകയും ട്വിറ്ററിലൂടെ വിമർശിക്കുകയും ചെയ്തതിനാണ് ഇന്ത്യൻ എംബസി, എംബസി ഉദ്യോഗസ്ഥനായിരുന്ന സിറിയക്കാരനെ ഉപയോഗിച്ച് സൗദി പോലീസിൽ പരാതി നൽകിയത്.
ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കി, പാക്കിസ്ഥാനികൾക്ക് ബസ് സർവീസ് കരാർ നല്കിയതിനെയും, വ്യാജ ഡിഗ്രിക്കാരെ സംരക്ഷിക്കുന്നതിനെതിരെയും ഡൊമിനിക് സൈമൺ പ്രതികരിച്ചിരുന്നു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് സൈമൺനെ , വ്യാജ രാജിക്കത്ത് ചമച്ചു പുറത്താക്കിയ എംബസ്സി ഉദ്യോഗസ്ഥനെതിരെയുള്ള നിയമ പോരാട്ടത്തിലൂടെയാണ് പൊതു രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് സ്‌കൂളുകളെ സംബന്ധിച്ച എംബസികൾ സൂക്ഷിക്കുന്ന വിവരങ്ങൾ, വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണം എന്ന സുപ്രധാന വിധിയും, വിവരാവകാശ നിയമപ്രകാരമുള്ള പകർപ്പുകൾക്ക് ഈടാക്കുന്ന തുക രണ്ടു റിയാലിൽ നിന്നും രണ്ടു രൂപയാക്കി കുറക്കുന്ന വിധിയും നേടി.
നിരന്തരമായി എംബസ്സിയിലെ അഴിമതികളെ നിയമപരമായി ചോദ്യം ചെയ്യുകയും, ഇന്ത്യൻ പരെന്റ്സ് ഫോറം, വിവരാവകാശ സംഘടനാ, അഴിമതി വിരുദ്ധ സംഘടന തുടങ്ങിയവ രൂപികരിച്ചു പ്രവർത്തിക്കുകയും ചെയ്തതോടെ, അഴിമതിക്കാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ഡൊമിനിക് സൈമൺ. നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസം പകരാൻ വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി വിനിയോഗിച്ച, വിവരാവകാശ പ്രവർത്തനങ്ങൾക്ക് അവാർഡു ലഭിച്ചിട്ടുള്ള വ്യക്തി കൂടി ആണ് ഡൊമിനിക് സൈമൺ.ഭാര്യയും മക്കളോടും ഒപ്പം 18 വർഷത്തോളം ആയി സൗദിയിൽ താമസിക്കാൻ തുടങ്ങിയിട്ട്.
കേസിനെ തുടർന്ന് 2020 ജൂലൈ 8 ന് അറസ്റ്റിൽ ആയി 113 ദിവസത്തോളം സൗദിയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു
ഡൊമിനിക് ജയിലിൽ ആയിരിക്കെ ഡൊമിനിക്കിന്റെ 'അമ്മ കേരള ഹൈ കോർട്ടിൽ ഒരു റിട്ട് പെറ്റീഷൻ കൊടുക്കുകയും ചെയ്തു. എന്നൽ ഇന്ത്യൻ എംബസി ഡൊമിനിക്കിന് എതിരെ പരാതി ഒന്നും കൊടുത്തിട്ടില്ല എന്നാണ് എന്ന് എംബസി ഹൈ കോടതിയിൽ സത്യവാങ്മൂലം നൽകിയത് . ഇതിനെ തുടർന്ന് അന്നത്തെ Ambassador Dr Ausaf Sayeed, ഡൊമിനിക്കിന്റെ ഭാര്യയെ വിളിച്ചു കേസ് പിൻവലിച്ചാൽ ഡൊമിനിക്കിനെ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്നും സൗദിയിൽ തുടരാൻ വേണ്ട എല്ലാ നിയമസഹായം ചെയ്തു തരാമെന്നും വാഗ്ദാനം ചെയ്തത് അനുസരിച്ച് നാട്ടിലെ കൊടുത്ത കേസ് കുടുംബാംഗങ്ങൾ പിൻവലിക്കുകയും. 113 ദിവസത്തിന് ശേഷം ജയിൽ മോചിതനാവുകയും ചെയ്തു.
എന്നാൽ 3 മാസത്തിനു മേലെ ശിക്ഷ വിധിച്ചതിനാൽ നാടുകടത്തൽ നടപടി ഉണ്ടാവും എന്ന് അറിഞ്ഞ Dominic എംബസിയേയും വിദേശകാര്യ മന്ത്രാലയത്തിലും അറിയിക്കുകയും മുമ്പ് പറഞ്ഞത് പോലെ വേണ്ട സഹായം ചെയ്തു തരണമെന്ന് അപേക്ഷിക്കുകയും ചെയ്തെങ്കിലും എംബസ്സിയിൽ ഒരു സഹായവും ചെയ്തില്ല.
തുടർന്ന് 2023ൽ ഈ വിഷയത്തിൽ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഡൊമിനിക് സൈമൺ ന്റെ 82 വയസ് പ്രായം ഉള്ള 'അമ്മ ക്ലാരമ്മ സൈമൺ വാലിയിൽ WP(C) NO. 21845 OF 2023 ഒരു പരാതി കേരള ഹൈകോടതിയിൽ നൽകിയിരുന്നു
എന്നാൽ എംബസി അല്ല കേസ് കൊടുത്തത് എന്ന നിലപാടാണ് വീണ്ടും ഇന്ത്യൻ എംബസി കോടതിയിൽ സ്വീകരിച്ചത്. അതനുസരിച്ച് സത്യം കണ്ടെത്താനും , സൗദിയിൽ ജോലിയിൽ തുടരാനും വേണ്ട കാര്യങ്ങൾ, ഡൊമിനിക്കിന്റെ പരാതി പ്രകാരം, എംബസിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നിയമ സഹായം ഉൾപ്പെടെ എല്ലാ സഹായങ്ങളും ചെയിതു കൊടുക്കാൻ നിർദേശിച്ച് കൊണ്ട് പരാതികാരിയുടെ റിട്ട് ഹർജി അനുവദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് നൽകിയിരുന്നു. അത് അനുസരിച്ച് കൊണ്ട് ഇന്ത്യൻ എംബസിയെ ഡൊമിനിക് സൈമൺ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഡൊമിനിക് സൈമൺ 27/12/2023 ൽ സൗദിയിൽ പോലീസ് കസ്റ്റഡിയിൽ ആയത്.
ഇന്ത്യൻ എംബസ്സിയുടെ പേരിൽ എംബസ്സിയിൽ തന്നെ ജോലികൾ ചെയ്യുന്ന താത്കാലിക ജീവനക്കാരൻ എംബസ്സിയുടെ ലെറ്റർ ഹെഡിൽ നൽകിയ പരാതിമായി ബന്ധമില്ല എന്നാണ് ഇന്ത്യൻ എംബസ്സിയുടെ നിലപാട്. എന്നാൽ വ്യാജ രേഖകൾ ചമച്ചു പരാതി നൽകാൻ സിറിയൻ പൗരനെ എംബസ്സിയിൽ ഉദ്യോഗസ്ഥനാക്കുകയും , സൗദിയിൽ കോടതിയെയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് , ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുടെ അറിവോടെ എന്ന് പരാതിക്കാരൻ സംശയിക്കുന്നു. ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡൊമിനിക് സൈമൺ , വിദേശകാര്യ മന്ത്രി, ഡി. ജി. പി, NIA , പ്രതിരോധ മന്ത്രാലയം എന്നിവക്ക് പരാതി നൽകി. അതോടൊപ്പം എംബസിയുടെ ലെറ്റർ ഹെഡും, അംബാസ്സഡറുടെ ഒപ്പും ഉള്ളതും, മാസങ്ങൾക്ക് മുൻപ് ഡിലീറ്റ് ചെയ്തതുമായ ട്വീറ്റുകൾ ഉൾപ്പെടെ ഉള്ള പരാതി സിറിയൻ പൗരൻ എങ്ങിനെ തയാറാക്കി എന്നതും, അയാളുടെ ഉദ്ദേശ്യം എന്ത് എന്നതും അന്വേഷിക്കാൻ സൗദി പോലീസിൽ പരാതി നൽകാനുള്ള അപേക്ഷ, കോടതി വിധിപ്രകാരം എംബസിക്ക് നൽകിയിരുന്നു.
എന്നാൽ പോലീസ് അന്വേഷിച്ചാൽ, എംബസി ഉദ്യോഗസ്ഥരുടെ കുറ്റം തെളിയും എന്നതിനാൽ ആണ്, വ്യാജം പറഞ്ഞു, ഡീപോർട്ടഷൻ എംബസി ത്വരിത ഗതിയിൽ നടപ്പാക്കിയത് എന്ന് സംശയിക്കുന്നു.
ഡൊമിനിക്കിനൊപ്പം പോലീസ് സ്റ്റേഷനിൽ ചെന്ന സ്വദേശി പൗരനോട് പോലീസ് പറഞ്ഞത് എംബസി പറഞ്ഞിട്ടാണ് ഞങ്ങൾ ഇപ്പൊൾ ധൃത ഗതിയിൽ അറസ്റ് ചെയ്തത് എന്നാണ്. തുടർന്ന് നാടുകടത്തൽ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചത്.
നടപടികൾ പൂർത്തിയാക്കി, ഡിസംബർ ഇരുപത്തി ഒൻപതാം തിയതി ഡൊമിനിക്കിനെ കൊച്ചിയിൽ എത്തിച്ചു.
കോവിഡ് ദുരന്തകാലത്തെ, അഴിമതിക്ക് ഉപയോഗിച്ച് നൂറ്റന്പതോളം പേരുടെ മരണത്തിന് ഇടയാക്കി എന്ന് സംശയിക്കപ്പെടുന്ന, ഈ അഴിമതിക്കും, കോടതി വിധികളെ മാനിക്കാത്ത ഭരണഘടനാ ലംഘനത്തെയും, ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ മാനിക്കാതെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം, വിദേശ കാര്യ മന്ത്രാലയം നഷ്ടപ്പെടുത്തിയ സാഹചര്യത്തെയും, ചോദ്യം ചെയ്തതിന്, ജയിലിൽ അടക്കുകയും ജോലി നഷ്ടപ്പെത്തുകയും ഡീപോർട് ചെയ്തു മറ്റു ജോലികൾക്കു നിരോധനം ഉണ്ടാക്കിയതും ഒരു കാര്യവശാലും അംഗീകരിക്കാൻ സാധിക്കില്ല.
എംബസിയും വിദേശ കാര്യ മന്ത്രാലയവും ദ്രോഹിക്കുന്നതിനാലും, പോലീസ് കേസെടുക്കാൻ തയാറാകാത്തതിനാലും, നഷ്ടപരിഹാര കേസിനായി തുകയുടെ പത്തു ശതമാനം കെട്ടിവെക്കേണ്ട നിയമത്തിനെതിരെയും നീതി തേടി ജനങ്ങളെ സമീപിക്കുകയാണ്.
എല്ലാവരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
ഡൊമിനിക് സൈമൺ 6238224240
for more Details
https://rtidata.anticorruptionteam.org/index.php/whistleblowers/dominicsimon
Dominic Simon